ചികിത്സാ ആവശ്യങ്ങള്‍ക്കായി രണ്ടുമാസമാണ് ജാമ്യം. ശിവശങ്കറിന് ജാമ്യം അനുവദിക്കുന്നതിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശക്തമായി എതിര്‍ത്തെങ്കിലും ചികിത്സാ ആവശ്യം കണക്കിലെടുത്ത് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു
ഗവര്‍ണറുടെ അതൃപ്തിയെത്തുടര്‍ന്ന് നീക്കംചെയ്യപ്പെട്ട കെ ആര്‍ ജ്യോതിലാല്‍ ഐ എ എസ് പൊതുഭരണ വകുപ്പില്‍ തിരികെ എത്തി. ഗവര്‍ണറുടെ അഡീഷണല്‍ പി എ ആയി ബിജെപി നേതാവ് ഹരിലാല്‍ കര്‍ത്തയെ നിയമച്ചതില്‍ ജ്യോതിലാല്‍ എഴുതിയ വിജോജന കുറിപ്പ് ഗവര്‍ണറുടെ അതൃപ്തിക്ക് കാരണമായിരുന്നു
ശിവശങ്കറിന്റെ ആത്മകഥയായ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകം പുറത്തിറങ്ങിയതോടെയാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുകള്‍
പലകാര്യങ്ങളും വ്യക്തമായി എഴുതാതെ താന്‍ അദ്ദേഹത്തെ ചതിച്ചുവെന്ന് പറയുന്നതിന്‍റെ യുക്തി മനസിലാകുന്നില്ല. ഇപ്പോള്‍ നോക്കുമ്പോള്‍ ശിവശങ്കര്‍ തന്നെയാണ് ചതിച്ചത്. ബെംഗളൂരുവിലേക്ക് ഉള്‍പെടെ ശിവശങ്കറിനൊപ്പം യാത്ര ചെയ്തിട്ടുണ്ട്. കസ്റ്റംസ് ബാഗേജ് തടഞ്ഞുവച്ചപ്പോഴും ആദ്യം വിളിച്ചത്
അശ്വത്ഥാമാവ് വെറും ഒരു ആന' എന്നാണ് എം ശിവശങ്കറിന്റെ ആത്മകഥയുടെ പേര്. പുസ്തകം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്. സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് തനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചാണ് അദ്ദേഹം ആത്മകഥയില്‍ പറയുന്നത്.
ജയിലില്‍ കഴിഞ്ഞ ദിവസങ്ങളിലെ അനുഭവങ്ങള്‍ പങ്കുവെച്ച് ജനുവരി 25-ന് എം ശിവശങ്കര്‍ പിറന്നാള്‍ദിന കുറിപ്പിട്ടിരുന്നു. ജയില്‍വാസം സ്വാതന്ത്ര്യത്തിന്റെ വില മനസിലാക്കിത്തന്നെന്നും യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ആരൊക്കെയാണെന്ന് മനസിലായെന്നും ശിവശങ്കര്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.
നയതന്ത്രചാനല്‍ വഴിയുളള സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതികളുമായുളള അടുപ്പവും കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌നാ സുരേഷിന്റെ നിയമനവുമടക്കമുളള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് എം ശിവശങ്കരനെ സസ്‌പെന്‍ഡ് ചെയ്തത്.
സ്വർണ കടത്തു കേസിലെ പ്രതിയുമായി ബന്ധം ഉണ്ടെന്നു അറിഞ്ഞപ്പോൾ തന്നെ ശിവശങ്കറിന് എതിരെ നടപടി എടുത്തു. അതുകൊണ്ട് ശിവശങ്കറിനെ കാട്ടി സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യേണ്ടെന്നും, വ്യക്തിപരമായ നിലയില്‍ ശിവശങ്കര്‍ ചെയ്ത കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാദിയല്ല എന്നും പിണറായി വിജയന്‍.
സ്വപ്നയുടെ കുറ്റകൃത്യങ്ങളെ കുറിച്ച് ശിവശങ്കറിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. നയതന്ത്ര ബാഗ് വിട്ടു കിട്ടാൻ ശിവശങ്കർ മുൻപും ഇടപെട്ടിട്ടുണ്ടാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.
കേസുമായി ബന്ധപ്പെട്ടു നേരത്തേ കസ്റ്റംസും എൻഐഎയും മണിക്കൂറുകളോളം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. ജോലിയുടെ ഭാഗമായുള്ള മാനസികസമ്മർദം ലഘൂകരിക്കാനാണ് സ്വപ്നയുടെ ഫ്ലാറ്റിലെ പാർട്ടികളിൽ പങ്കെടുത്തിരുന്നതെന്ന് ശിവശങ്കർ എൻഐഎയോട് വെളിപ്പെടുത്തി.